🇰🇼 നീറ്റ് പരീക്ഷ ഞായറാഴ്ച: ഇവയെല്ലാം ഓർത്തിരിക്കാം
🇶🇦 ഖത്തറിന് പൊൻതൂവലായി എച്ച്.എം.സി
🇰🇼 കടൽത്തീര നടപ്പാതയിൽ സൈക്കിളും സ്കൂട്ടറും നിരോധിച്ചു ..
🇰🇼 വെൽഫെയർ കേരള കുവൈത്ത് രണ്ടാമത് ചാർട്ടർ വിമാനം എത്തി
🇸🇦 തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും.
🇦🇪 കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇയിൽ പ്രവേശന അനുമതി.
🇧🇭 വിസ് എയർ അബൂദബി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു.
🇴🇲 ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക്.
നീറ്റ് പരീക്ഷ ഞായറാഴ്ച: ഇവയെല്ലാം ഓർത്തിരിക്കാം.
യു.എ.ഇയിലെ പരീക്ഷ കേന്ദ്രം: ഊദ് മേത്ത ഇന്ത്യൻ സ്കൂൾ
പ്രവേശന വഴി: ഗേറ്റ് നമ്പർ 4,5,6
പാർക്കിങ്: ഇല്ല
റിപ്പോർട്ടിങ് സമയം: ഉച്ചക്ക് 12 മണിക്ക് മുൻപ്
പരീക്ഷ സമയം: 12:30- 3:30
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ: neet.nta.nic.in
അഡ്മിറ്റ് കാർഡിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം
പ്രൊഫോമയിൽ പോസ്റ്റ് കാർഡ് സൈസ് (4X6) കളർ ചിത്രം പതിപ്പിക്കണം
അറ്റൻറൻസ് ഷീറ്റിൽ പതിപ്പിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോ കരുതണം
ഒറിജിനൽ ഐ.ഡി പ്രൂഫ് കരുതണം
ഖത്തറിന് പൊൻതൂവലായി എച്ച്.എം.സി..
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗം മേഖലയിലെതന്നെ മുൻനിര കേന്ദ്രമായി മാറുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലെ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രഥമ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ ഈയടുത്ത് വിജയകരമായി പൂർത്തിയാക്കിയത് എച്ച്.എം.സിയുടെ അവയവ മാറ്റിവെക്കൽ പദ്ധതിയിലെ നാഴികക്കല്ലായി.
1986ലാണ് ഖത്തറിൽ അവയവം മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം ഓരോ വർഷവും നാൽപതോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിൽ നടക്കുന്നത്. വൃക്ക, കരൾ തുടങ്ങിയവയും മാറ്റിവെച്ചിരുന്നു. ഇപ്പോൾ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടക്കംകുറിച്ചതാണ് നിർണായക നേട്ടം. മേഖലയിലെതന്നെ ഏറ്റവും സമഗ്രമായ അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രമായി എച്ച്.എം.സി മാറിക്കൊണ്ടിരിക്കുകയാണ്.
അവയവം മാറ്റിവെക്കൽ രംഗത്തെ വിദഗ്ധരും പരിചയസമ്പന്നരായ സർജൻമാരും നഴ്സുമാരും സാമൂഹിക പ്രവർത്തകരും പുനരധിവാസ ജീവനക്കാരും ഡയറ്റീഷ്യൻസുമടങ്ങുന്ന വലിയ സംഘമാണ് അവയവയമാറ്റ ശസ്ത്രക്രിയ പരിപാടിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
ദേശമോ വംശമോ നോക്കാതെ എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 2019ലാണ് ഹൃദയ, ശ്വാസകോശ മാറ്റിവെക്കൽ കർമസേനയെ നിയോഗിച്ചത്. വലിയ കടമ്പകൾക്ക് ശേഷം പ്രഥമ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കാണ് എച്ച്.എം.സി സാക്ഷ്യം വഹിച്ചിരിക്കുന്നത്. എച്ച്.എം.സിക്കും ഖത്തറിനും ഇത് അഭിമാനനേട്ടമാണ് -ഡോ. അൽ അൻസാരി കൂട്ടിച്ചേർത്തു.
കടൽത്തീര നടപ്പാതയിൽ സൈക്കിളും സ്കൂട്ടറും നിരോധിച്ചു..
കുവൈത്ത് സിറ്റി: കടൽത്തീര നടപ്പാതകളിൽ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും വിലക്ക് ഏർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. നടപ്പാതകളിലെ സൈക്കിൾ സവാരി പിടികൂടാൻ ഫീൽഡ് പരിശോധന നടത്തുമെന്ന് കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഹൈജീൻ ആൻഡ് റോഡ് വർക്സ് വിഭാഗം ഡയറക്ടർ മിശ്അൽ അൽ ആസിമി പറഞ്ഞു.
തീരത്ത് നടക്കുന്നവരുടെ സുരക്ഷയും സുഗമമായ സഞ്ചാരവും ഉറപ്പുവരുത്താനാണ് നടപടി. അടുത്തകാലത്ത് തീരപ്രദേശത്ത് സൈക്കിളുകൾ വാടകക്ക് നൽകുന്നത് ആരംഭിച്ചിരുന്നു. ഇത് നിയമലംഘനമാണ്. ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വാടകക്ക് നൽകുന്നത് വഴിയോര കച്ചവടത്തിെൻറ പരിധിയിൽപെടുത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് രണ്ടാമത് ചാർട്ടർ വിമാനം എത്തി
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിെൻറ രണ്ടാമത് ചാർട്ടർ വിമാനം കുവൈത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ പത്തിന് പുറപ്പെട്ട യാത്രക്കാര്‍ റാസല്‍ഖൈമ വഴി ഉച്ചക്ക് ശേഷം മൂന്നിന് കുവൈത്തിലെത്തി.
കൊച്ചിയില്‍നിന്ന് റാസല്‍ഖൈമയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും അവിടെ നിന്ന് കുവൈത്തിലേക്ക് ജസീറ എയര്‍വേയ്സുമാണ് ചാര്‍ട്ട് ചെയ്തത്.
തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഹോളിഡേയ്സ് ആൻഡ് ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായ 150 പേരാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈത്തിലേക്ക് തിരികെ എത്തിയത്. വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം സെപ്റ്റംബര്‍ രണ്ടിന് കുവൈത്തിലെത്തിയിരുന്നു.
പദ്ധതിക്ക് ഖലീല്‍ റഹ്മാന്, സഫ്വാന്, അന്‍വര്‍ സയീദ്, ഗിരീഷ് വയനാട്, ലായിക് അഹ്മദ്, അന്‍വര്‍ ഷാജി, റഫീഖ് ബാബു, ഷഫീര്‍ അബൂബക്കര്‍, ഷൗക്കത്ത് വളാഞ്ചേരി, എം.കെ. ഗഫൂര്‍, വിഷ്ണു നടേശ്, റഷീദ് ഖാന്, അഫ്താബ്, അനിയന് കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വർഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.
തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും..
റിയാദ്: കൊവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കായാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരാനായി നല്‍കിയിട്ടുള്ള സന്ദര്‍ശക വിസകളുടെ കാലാവധിയും നവംബര്‍ 30 വരെ നീട്ടും. രേഖകളുടെ കാലാവധി സ്വമേധയാ നീട്ടി നല്‍കുമെന്നും ഇതിനായി പ്രത്യേക അപേക്ഷകളൊന്നും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇയിൽ പ്രവേശന അനുമതി..
അബുദാബി∙ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ ഈ മാസം( സെപ്റ്റംബർ) 12 മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ ഗവണ്മെന്റിന്റെ തീരുമാനം ഗുണകരമാകും. ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ ആണ് ലോക ആരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. നേരത്തെ വിവിധ വിമാന കമ്പനികള്‍ ഇൗ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. വൈകാതെ ഇന്ത്യയിലെ കോവാക്സീന് കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മുൻപു സസ്പെൻഷൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവരും ഈ നീക്കത്തിൽ ഉൾപ്പെടും. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടാതെ, യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരം ലഭിക്കുന്നതിനു വാക്സീനേഷൻ അപേക്ഷ പൂരിപ്പിക്കുകയും വേണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണം. ഇതിൽ ക്യു ആർ കോഡ് പതിച്ചിരിക്കണമെന്ന് നിർബന്ധമാണ്. വിമാനം കയറുന്നതിനുമുമ്പ് ദ്രുതഗതിയിലുള്ള പിസിആർ പരിശോധനയും നാല്, എട്ട് ദിവസങ്ങളിൽ മറ്റൊരു പിസിആർ പരിശോധനയും നടത്തണം. 16 വയസ്സിന് താഴെയുള്ള കുട്ടികളെ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
സന്ദർശകവീസ നീട്ടി നൽകുമോ?
യുഎഇയിലേയ്ക്ക് സന്ദർശക വീസക്കാർക്ക് ഓഗസ്റ്റ് 30 മുതൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ യാത്രാ വിലക്കിനു മുൻപ് സന്ദർശക വീസയെടുത്ത ഒട്ടേറെ പേരുടെ കാലാവധി കഴിഞ്ഞതിനാൽ അതു നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു നീക്കമുണ്ടായിട്ടില്ല. അതേസമയം, മലയാളികളടക്കമുള്ളവർ ഇപ്പോഴും കാലാവധി നീട്ടുന്നതും കാത്തിരിക്കുകയാണ്.
വിസ് എയർ അബൂദബി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു..
മനാമ: അബൂദബി ആസ്ഥാനമായ വിസ് എയർ അബൂദബി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു.
അബൂദബി ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സ്വീകരിച്ചു. അബൂദബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് ഇത്.
യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രക്ക് അവസരമൊരുക്കുന്ന പുതിയ സർവിസ് ബഹ്റൈനും മറ്റ് ജി.സി.സി രാജ്യങ്ങളും തമ്മിൽ വ്യോമഗതാഗതം വർധിപ്പിക്കാൻ വഴിയൊരുക്കും. ആദ്യവിമാനത്തിൽ എത്തിയ അബൂദബി സംഘത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യുസഫ് അൽ ബിൻഫലാ, ചീഫ് കമേഴ്സ്യൽ ഒാഫിസർ അയ്മൻ സൈനൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വിസ് എയർ അബൂദബിയിലേക്ക് സർവിസ് നടത്തുന്നത്.
ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക്..
മസ്കത്ത് ∙ ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ.അഹ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡിപ്ലോമാറ്റിക് ക്ലബില്‍ ചേര്‍ന്ന അംബാസഡര്‍മാരുടെയും നയതന്ത്ര കാര്യാലയ മേധാവിമാരുടെയും രാജ്യാന്തര ഏജന്‍സികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”രാജ്യത്തെ കോവിഡ് 19 സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയാണ്. അതിര്‍ത്തി ചെക്ക്പോയിന്റുകളില്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരെ കര്‍ശനമായി പരിശോധിക്കുന്നു. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സുതാര്യതയായിരുന്നു സുല്‍ത്താനേറ്റിന്റെ കൈമുതല്‍. ഊഹാപോഹങ്ങളും വ്യാജപ്രചാരണങ്ങളും അവഗണിക്കണം. ചില വിദേശ മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.