തൃശൂർ : സാധാരണക്കാർക്കുപോലും സൈക്കിൾ ചവിട്ടി ലഡാക്കിലെത്തുകയെന്നത് വളരെ പ്രയാസം നിറഞ്ഞതായ കാര്യമാണ്. എന്നാൽ ചലനമില്ലാത്ത കാലുകൊണ്ടു 42,000 കിലോമീറ്ററുകൾ താണ്ടി ലഡാക്കിലെത്തി അഷ്റഫ് ചരിത്രം കുറിച്ചിരിക്കുകയാണ് . ചലനം നഷ്ടപ്പെട്ട കാല് മുറിക്കണമെന്നു ഡോക്ടർമാർ പലതവണ പറഞ്ഞപ്പോഴും സൈക്കിൾ ചവിട്ടി ലഡാക്കിലെത്തുകയെന്ന തന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ വൈകല്ല്യത്തെ തോൽപിച്ചു കൊണ്ട് നാൽപതിനായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചു കൊണ്ട് വ്യത്യസ്തനാവുകയാണ് ഈ യുവാവ്.
ചലനശേഷിയില്ലാത്ത വലതു കാൽപത്തിയുമായി കേരളത്തിൽ നിന്നു 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലഡാക്കിലെ ഖർദുംഗല എന്ന തന്റെ ലക്ഷ്യത്തിലെത്തിയ അഷ്റഫ് പ്രചോധനമാവുകയാണ്. ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്തു നിന്നു യാത്ര തുടങ്ങിയ അഷ്റഫ് ഓഗസ്റ്റ് 30നാണു ജമ്മുവിലെത്തിയത്. അവിടെ നിന്നു 12 ദിവസം കൊണ്ട് 17:982 അടി ഉയരത്തിലുള്ള ലഡാക്കിലെ ഖർദുംഗലാ പാസി ലെത്തി.
2017 ഓഗസ്റ്റ് 27നുണ്ടായ അപകടമാണു അഷ്റഫിന്റെ വലതുകാൽപാദം തകർത്തത്. വടക്കാഞ്ചേരി പാർളിക്കാട് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്റഫാണ് അപകടത്തിൽ അറ്റുപോയതിനാൽ തുന്നിച്ചേർത്ത കാൽപാദവുമായി കേരളത്തിൽ നിന്ന് ലഡാക്ക് വരെ സൈക്കിൾ ചവിട്ടി പോയത്. 2 തവണ കോവിഡ് ശക്തമായ ആസ്മ, ന്യുമോണിയ ഇവയെല്ലാം അതിജീവിച്ചായിരുന്നു യാത്ര
ഏറെ കാലമായി ലഡാക്ക് യാത്ര അഷ്റഫിന്റെ മനസ്സിലുണ്ടായിരുന്നു. കാൽ മുറിക്കരുതെന്നു ഡോക്ടറോട് അഷ്റഫ് തന്നെ അഭ്യർഥിക്കുകയായിരുന്നു. പല ശസ്ത്രക്രിയ നടത്തിയ ശേഷം കാൽ ഏകദേശരൂപം പ്രാപിച്ചു. പക്ഷേ, അധികദൂരം നടക്കാൻ പറ്റില്ല. സഞ്ചരിക്കാൻ സൈക്കിൾ ആയി ആ ഊട്ടി, കൊടൈക്കനാൽ മലകൾ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. ആറുമാസം മുൻപു കാൽ വീണ്ടും പ്രശ്നമായി. ഒരു അസ്ഥി തൊലിതുളച്ചു പുറത്തു വരുന്ന സ്ഥിതിയായി. അന്നും കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ ഉപദേശ പക്ഷേ, സുഖം പ്രാപിച്ചയുടൻ അഷ്റ ഫ് സൈക്കിളിൽ ഇന്ത്യൻ പര്യടനം തുടങ്ങി. മൂത്തു വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ യാത്ര രേഖയാക്കി.
തിരിച്ചു കേരളത്തിലെത്തുന്നതും സൈക്കിളിൽത്തന്നെയാണെന്നും നാട്ടിലെത്തിയാൽ മുറിച്ചു മാറ്റി നല്ലൊരു കൃത്രിമക്കാൽ വയ്ക്കുമെന്നും അഷ്റഫ് പറഞ്ഞു.