പട്ന:
ആറാം ക്ലാസുകാരനായ ആശിഷ്, ഗുരു ചരൺ വിശ്വാസ് എന്നീ കുട്ടികളുടെ ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലാണ് 906 കോടി രൂപ ക്രെഡിറ്റായത്. സ്കൂൾ യൂനിഫോമും പഠനോപകരണങ്ങളും വാങ്ങാൻ സർക്കാർ സഹായധനത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ഇരുവരും.
പണം വന്നോ എന്നറിയാൻ മാതാപിതാക്കൾക്കൊപ്പം ഇന്റർനെറ്റ് കഫേയിൽ പോയി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്. ഗുരു ചരൺ വിശ്വാസിന്റെ അക്കൗണ്ടിൽ 900 കോടിയും ആശിഷിന്റെ അക്കൗണ്ടിൽ 6.2 കോടിയും നിക്ഷേപിച്ചിരിക്കുന്നു!!. വിവരമറിഞ്ഞ ഉടൻ ബാങ്കുമായും ഗ്രാമത്തലവനുമായും ബന്ധപ്പെട്ടു.
ഗ്രാമത്തലവൻ ഇക്കാര്യം സ്ഥിരീകരിച്ചു.
“രണ്ട് കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻ തുക വന്നതായി ഇന്നലെ വൈകീട്ടാണ് എനിക്ക് വിവരം ലഭിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാൻ ഇന്ന് അതിരാവിലെ തന്നെ ബാങ്ക് ശാഖ തുറന്നു.
കമ്പ്യൂട്ടറിൽ പണം അയക്കുന്ന സംവിധാനത്തിലുള്ള പിഴവാണ് കാരണമെന്നാണ് ബ്രാഞ്ച് മാനേജർ പറഞ്ഞത്. സംഭവത്തിൽ ബാങ്ക് അധികൃതരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്” -കതിഹാർ ജില്ല മജിസ്ട്രേറ്റ് ഉദയൻ മിശ്ര പറഞ്ഞു.