ടോക്യോ : രണ്ടാഴ്ചയോളം നീണ്ടു നിന്ന ലോക കായിക മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും. മെഡല്‍ പട്ടികയില്‍ ഒന്നാമതെത്താന്‍ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത് .
ഈ കോവിഡ് മഹാമാരിക്കിടയിലും ഒളിമ്പിക്സ് കുറ്റമറ്റ രീതിയിൽ നടത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജപ്പാന്. 2020 ഒളിംപിക്സ് വേദിക്കായി നറുക്ക് ലഭിച്ചപ്പോള്‍ തന്നെ ജപ്പാന് ഒരുക്കങ്ങളിലായിരുന്നു. കോവിഡ് കാത്തിരിപ്പ് ദീർഘിപ്പിച്ചെങ്കിലും ഒളിമ്പിക്സ് മത്സരങ്ങളുടെ വീറും വാശിയും ഒട്ടും ചോരാതെ തന്നെ ടോക്യോയിൽ മത്സരങ്ങൾ നടന്നു.
ഒളിംപിക്സ് ഉപേക്ഷിക്കാന്‍ വരെ ചിന്തിച്ചെങ്കിലും ജപ്പാന് നടത്താന്‍ സന്നദ്ധമാവുകയായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങ് ലളിതമാക്കിയാണ് നടത്തിയത്.
തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും കിരീടമണിയാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന പ്രഖ്യാപനവുമായി ചൈനയും പോരാടുകയാണ്. അതേസമയം ആതിഥേയരായ ജപ്പാന് മൂന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
അവസാന ദിനമായ ഇന്ന് എട്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങളാണ് നടക്കാനുള്ളത്.