തിരുവനന്തപുരം: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി.
തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ കുന്നുകുഴി ഗുണ്ടുകാട് കോളനിയിൽ അരുണിനാണ് (30) കോടതി ശിക്ഷ വിധിച്ചത്. 33 വർഷം കഠിന തടവും 88,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.
കൂടാതെ, ഇരയ്ക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണം. 2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ ചായ്പ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെയും മര്‍ദ്ദിക്കുകയും ചെയ്തു.
ഇതെ സംഭവം തന്നെയായിരുന്നു കാസര്‍കോട് നീലീശ്വരത്ത് പതിനാറുകാരിക്കും ഉണ്ടായത്
പെണ്‍കുട്ടിയുടെ പിതാവും സമീപവാസികളും ഉള്‍പ്പെടെ നാലുപേരായിരുന്നു അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ പരാതിയില്‍ നീലീശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.