ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ ഇ ഡി ഉദ്യോഗസ്ഥര്‍ തങ്ങളെ കണ്ടിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ജലീലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചന്ദ്രികയിലെ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടിലും ഹൈദരലി തങ്ങള്‍ ഭാഗമല്ല.
നേരത്തെ കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
എ ആര് നഗറിൽ ബേങ്കിലുള്ള തൻ്റെ മകന്റെ പേരിലുള്ള പണത്തിന് രേഖകളുണ്ട്. നിയമപരമായാണ് എല്ലാ നിക്ഷേപവും നടത്തിയിട്ടുള്ളത്.
മന്ത്രിപദവി പോയതിനാൽ ജലീല്‍ ലീഗിനെ കുറ്റം പറഞ്ഞ് ആളാവുകയാണ്. കുറേകാലം തന്റെ പിന്നാലെ നടന്ന ആളാണ് ജലീല്‍.
ഇപ്പോള്‍ മന്ത്രിപ്പണി പോയപ്പോള്‍ വീണ്ടും തന്റെ പിന്നാലെ വരുകയാണ്. ഇത്തരക്കാര്‍ക്ക് പണി നല്‍കാനുള്ള വേക്കന്‍സി തന്റെ പക്കലില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്ത് പറഞ്ഞു.