ടോക്യോ :ഇന്ത്യയുടെ മെഡൽ ദാരിദ്ര്യത്തിന് വിരാമം കുറിച്ച് ടോക്കിയോ ഒളിമ്പിക്സിൽ ഇടിക്കൂട്ടിൽ ലൗലീന സെമിഫൈനലിൽ പ്രവേശിച്ചു.
വെള്ളിയാഴ്ച നടന്ന വനിതാ വെൽറ്ററിന്റെ (64-69 കിലോഗ്രാം) ക്വാർട്ടർ ഫൈനലിൽ മുൻ ലോക ചാമ്പ്യൻകൂടിയായ ചൈനീസ് തായ്പേയി താരം ചിൻ-ചെൻ നിയനെയാണ് അസം സ്വദേശിനി 4-1എന്ന സ്കോറിന് തോൽപിച്ചത്. ജയത്തോടെ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ ഉറപ്പ് നൽകി.
അതേസമയം ഇന്ത്യൻ പുരുഷ ഹോക്കി ടീം നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാരായ അർജന്റീനയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ജപ്പാനെ നേരിടാൻ ഇറങ്ങുന്നത്. ഇന്നലെ ഡെൻമാർക്കിലെ മിയ ബ്ലിച്ഫെൽഡിനെ പരാജയപ്പെടുത്തിയ സിന്ധു ക്വാർട്ടർ ഫൈനലിൽ അകാനെ യമഗുച്ചിയെ നേരിടും.അതോടൊപ്പം വനിതാ ഹോക്കി ടീം ആദ്യ ജയം തേടിയിറങ്ങും
അതേസമയം 25 മീറ്റർ പിസ്റ്റൾ വനിതാ യോഗ്യതാ മത്സരത്തിൽ മനു ഭാക്കറും റാഹി സർനോബത്തും ടീം ഇന്ത്യയ്ക്ക് നിരാശാജനകമാണ്. യോഗ്യത നേടുന്നതിൽ ഇരുവരും പരാജയപ്പെട്ടു, ഭേക്കറിന് ആകെ 582 റൺസ് മാത്രമേ നേടാനായുള്ളൂ, ഇന്ത്യയ്ക്കായി 573 റൺസാണ് സർനോബത്ത് നേടിയത്.