തൃശൂർ ; ചേറ്റുവയില്‍ 30കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടിയപ്പോൾ പുറത്ത് വരുന്നത് നടുക്കുന്ന കഥയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കവും.
ഇന്നലെ മൂന്നുപേരെയാണ് വനം വകുപ്പും – വിജിലൻസും ചേർന്ന് തിമിംഗല ചർദിയുമായി പിടികൂടിയത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കം ഇങ്ങനെ..
ഇവരുടെ കയ്യിൽ തിമിംഗല ഛർദിയുണ്ടെന്ന് മനസ്സിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. എന്നാൽ, വീഡിയോ കോളിലൂടെ പണം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു.
സിനിമകളിൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാരൻസികളുടെ കെട്ട് പെട്ടിയിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കം. സംശയം തോന്നാതിരുന്ന പ്രതികൾ ഇന്നലെ രാവിലെ മുതൽ സംസാരിച്ച് ഇടപാടിന് തയ്യാറായി കച്ചവടം ഉറപ്പിച്ചു. വീഡിയോ കോളിലൂടെ പണം കണ്ടതോടെയാണ് പ്രതികൾ ഇടപാട് നടത്താൻ തയ്യാറായത്.
പ്രതികൾ പ്രത്യക്ഷപ്പെട്ടതോടെ ഇവരെ അതിസാഹസികമായി പിടികൂടുകയായിരുന്നു. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. ഒഴുകുന്ന സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത് സുഗന്ധ ദ്രവ്യ നിര്‍മ്മാണത്തിനാണ്. ചില മരുന്നുകളുടെ നിര്‍മ്മാണത്തിനും ഇതുപയോഗിക്കാറുണ്ട്.