ഭോപ്പാൽ: ഓൺലൈൻ ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടതിൽ മനംനൊന്ത് 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലാണ് സംഭവം. ആത്മഹത്യ കുറിപ്പ് എഴുതിയതിനു ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.
ആത്മഹത്യാ കുറിപ്പിൽ കുട്ടി മാതാപിതാക്കളോട് മാപ്പ് പറയുകയും അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40,000 രൂപ ചെലവഴിച്ചതായി സമ്മതിക്കുകയും ചെയ്തു. പണം നഷ്ടപ്പെട്ടതിൽ വേദനയുണ്ടെന്ന് കൗമാരക്കാരൻ കുറിപ്പിൽ വെളിപ്പെടുത്തി.
വെള്ളിയാഴ്ച കുട്ടിയുടെ പിതാവും അമ്മയും ജോലിക്ക് പോയിരുന്നു. കുട്ടിയുടെ അമ്മ ജോലിസ്ഥലത്തായിരുന്നപ്പോൾ ഫോണിലേക്ക് പണം പിൻവലിച്ചതിന്റെ അറിയിപ്പ് ഫോണിലേക്ക് വന്നു.
അവളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1500 രൂപയുടെ ഇടപാട് നടന്നതായി അറിയിപ്പിൽ പറഞ്ഞിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതിന് ആ സ്ത്രീ തന്റെ മകനെ വിളിച്ച് ശാസിച്ചിരുന്നു ഇതേത്തുടർന്ന് 13 വയസ്സുള്ള കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
കൗമാരക്കാരന്റെ സഹോദരി തൂങ്ങിമരിക്കുന്നത് കണ്ട് അവരുടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഉടനെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.