കണ്ണൂര്‍: കേരളത്തിലാദ്യമായി ഇന്ത്യയില്‍ത്തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനില്‍നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് രോഗാണുവിനെ കണ്ടെത്തിയത്. ആഫ്രിക്കയെ ദുരിതത്തിലാഴ്ത്തിയ രോഗാണുവിനെ ആണ് കേരളത്തിൽ ആദ്യമായി കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
✍️വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശദ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു.. ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു.എന്‍. ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനിബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ കണ്ടെത്തിയത്.
ഏകകോശജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു.അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. അതേസമയം, ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.
സാധാരണ രോഗംബാധിച്ചാല്‍ ചുവന്നരക്താണുവിന് വലുപ്പം കാണും. ഇവിടെ അത് കണ്ടെത്തിയില്ല. സാധാരണ ഒവേല്‍ ബാധിച്ചാലാണ് ഇങ്ങനെ സംഭവിക്കുക. സംസ്ഥാന എന്റമോളജിവിഭാഗത്തിലും ഒഡിഷയിലും പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.