ഇരവിപുരം: സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ കേസില്‍ രണ്ട് ലോഡിംഗ് തൊഴിലാളികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.വാളത്തുംഗല്‍ ആക്കോലില്‍ സുനാമി ഫ്ലാറ്റില്‍ രാജന് (46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍ (45) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 12ന് രാവിലെ ഒമ്ബത് മണിയോടെ മുണ്ടയ്ക്കല്‍ കച്ചിക്കടവിന് സമീപം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം തോട്ടില്‍ ജലപാതയുടെ നിര്‍മ്മാണം നടന്നുവരവെ ലോഡിംഗ് തൊഴിലാളികള്‍ സംഘടിച്ചെത്തി നിര്‍മ്മാണത്തിനായി എത്തിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് നോക്കുകൂലി ആവശ്യപ്പെടുകയും. അത് കൊടുക്കാത്തത് പ്രതിഷേധിച്ച് നിർമ്മാണപ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടു വന്നതാണ് കേസിനാസ്പദമായ സംഭവം.
ഈ നോക്കുകൂലി ചോദിക്കുന്നത് ഇപ്പോൾ കേരളത്തിൽ സാധാരണമായി ആണ് കണ്ടുവരുന്നത് ഇതിനെതിരെ നിയമനിർമാണങ്ങൾ ഉണ്ടാക്കണം എന്നത് ന്യായമായ ആവശ്യങ്ങളിലൊന്നാണ്.