വെഡിങ് ഷൂട്ടുകൾക്കെതിരെ വിദേശ ഹാക്കർമാർ കേരളത്തിൽ. ഷൂട്ട്ചെയ്ത കല്യാണവീഡിയോകൾ കമ്പ്യൂട്ടറുകളിൽ നിന്നും ഹാക്ക് ചെയ്യപ്പെടും. കമ്പ്യൂട്ടറിലുള്ള ഫയലുകളോ കമ്പ്യൂട്ടർ മൊത്തമായോ ഹാക്ക് ചെയ്യപ്പെട്ടേയ്ക്കാം.ഇത് തുറക്കണമെങ്കിൽ ഹാക്കറുടെ കയ്യിലുള്ള കീ പണം കൊടുത്ത് വാങ്ങണം. ഇല്ലെങ്കിൽ ഫയലുകൾ ഒരിക്കലും തുറക്കാൻ കഴിയില്ല.
വൻകിട കമ്പനികളിൽ നിന്നു പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന റാൻസംവെയറുകൾ ഉപയോഗിച്ചാണ് കേരളത്തിലും ഇത്തരം സൈബർ ആക്രമണങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഫയലുകൾ തുറക്കുമ്പോൾ ഒരു ടെക്സ്റ്റ് സന്ദേശമാണ് തുറന്നുവരിക. ഫയലുകൾ ലോക്ക് ചെയ്തിരിക്കുന്നെന്നും അവ സുരക്ഷിതമാണ്, ഭീതി വേണ്ട എന്നും സന്ദേശത്തിലുണ്ടാകും.
ഇവ തുറക്കാനുള്ള കീ ലഭിക്കണമെങ്കിൽ നിശ്ചിത തുക (ബിറ്റ്കോയിൻ ആയോ യുഎസ് ഡോളർ ആയോ) നൽകണമെന്നും സന്ദേശത്തിൽ കാണാം. 1000 ഡോളർ വരെയാണ് ഹാക്കർമാർ കേരളത്തിലെ സ്റ്റുഡിയോ ഉടമകളോട് ആവശ്യപ്പെടുന്നത്. എന്നാൽ പണം നൽകരുതെന്ന നിർദ്ദേശമാണ് സൈബർ പോലീസ് മുന്നോട്ട് വെക്കുന്നത്.