കരിക്ക് ടീം ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ യൂട്യൂബ്ൽ trending no. 1 വരുന്നതും ഏതാനും ദിവസങ്ങൾക്കകം ഒരു കോടിയിലേറെ viewership ലഭിക്കുന്നതും അതിശോക്തി കലർത്തി പറഞ്ഞവരെയെല്ലാം വായടപ്പിച്ചുകൊണ്ട് അവർ അവരുടെ ജൈത്രയാത്ര തുടരുകയാണ്. സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും സിനിമകൾക്ക് മലയാളി നൽകിയ മിനിമം guarantee എന്ന പ്രിവിലേജ് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കരിക്കിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കോടികൾ മുടക്കി ചിത്രീകരിക്കുന്ന ബിഗ്ബജക്റ്റ് സിനിമകൾ താളം തെറ്റുമ്പോൾ ആണ് ഇവർ സോഷ്യൽ മീഡിയ പ്ലാറ്റഫോംമിന്റെ പരിമിതിക്കിടയിൽ നിന്നുകൊണ്ട് പ്രേക്ഷകർക് ദൃശ്യവിരുനൊരുകുന്നത്. ചക്ക വീണ് മുയല് ചത്തു എന്ന് പരിഗസിച്ചിടത്തു നിന്ന് ക്വാളിറ്റി പ്രോഡക്റ്റ് മാത്രം നൽകുന്ന ബ്രാൻഡ് ആയി മാറിയടത്താണ് കരിക്കിന്റെ സമ്പൂർണ വിജയം. ഇന്നലെപെയ്ത ഏതോ ഒരു മഴയിൽ മുളച്ചുവന്ന സീരിസുകളെപോലും കരിക്കിനെ വച്ചു താരതമ്യ പെടുത്തുമ്പോൾ അക്ഷരാർത്ഥത്തിൽ കരിക്കിന്റെ വലിപ്പവും നിലവാരവും ആണ് അവിടെ വെളിവാവുന്നത്.
ഇന്റർനെറ്റ് ൽ ഏറിയ പങ്കും ചിലവഴിക്കുന്നത് urban middleclass യുവാക്കൾ ആണെന് മനസിലാക്കി അവർക്കു റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപരിസരം തന്നെ തിരഞ്ഞെടുത്തിടത്താണ് കരിക്കിന്റെ success തുടങ്ങുന്നത്. നോർമലും പ്രെഡിക്ടബളും ആയ പ്ലോട്ടിൽ engaging ആയ കഥമുഹൂർത്തങ്ങളും, ഹാസ്യത്തിൽ ചാലിച്ച സംഭാഷണങ്ങളും, എനെർജിറ്റിക് ആയ പെർഫോമൻസുകളും സമ്മേളിക്കുമ്പോൾ മികച്ചൊരു കലാസൃഷ്ടി രൂപപ്പെടുകയാണ്. തട്ടത്തിന്മറയത്തിന് ഇപ്പുറം മലയാളികൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ഡയലോഗ്കൾ ചിലപ്പോൾ കരിക്കിന്റെത് ആയിരിക്കും. അതുകൊണ്ടുതന്നെ കരിക്ക് ഓവർറേറ്റഡ് ആണെന്നുള്ള വാദമൊക്കെ അപ്രസക്തമാവുകയാണ്. ദ്വായാർത്തപ്രയോഗങ്ങളും, bodyshamimgum, rapejoksum ഉണ്ടെങ്കിൽ മാത്രമേ സ്കിറ്റുകൾ ഉണ്ടാകാൻ സാധിക്കുകയുള്ളു എന്ന് റിയാലിറ്റി ഷോകൾ നിരന്തരമായി തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ ഇതിനോടൊക്കെ \”no entry \”ബോർഡ് വച്ച കരിക്കിന്റെ രാഷ്ട്രീയം കയ്യടി അർഹിക്കുന്ന ഒന്നാണ്.
ഉൽക്ക എന്ന പുതിയ എപ്പിസോഡിൽ ത്രില്ലെർ സ്വഭാവമുള്ള കഥയ്ക്കു അനുയോജ്യമായ ക്യാമറവർക്കും, കളറിങ്ങും, ബിജിഎം ഉൾപ്പെടുത്തി വിമർശകർക്കുള്ള മധുരപ്രതികാരവും കൊടുത്തിട്ടുണ്ട്. കരിക്ക് ഇതിനോടകം സെറ്റ് ചെയ്തു വച്ച മാർക്ക് മറികടക്കാൻ ശ്രമിക്കാതെ സ്വന്തമായി ഒരു വഴി വീട്ടിത്തെളികുന്നിടത്താണ് കരിക്ക് ഉണ്ടാക്കിയ വിപ്ലവത്തിന് അപ്പുറം ഒരു ഉപരിവിപ്ലവം സാധ്യമാവുന്നത്. പണവും പ്രശസ്തിയും സാധാരണകാർക്കിടയിലേക്കുള്ള അന്തരം സൃഷ്ടിക്കുകയും മലയാളത്തിലെ പ്രമുഖ സംവിധായകരും ഫീൽഡ് ഔട്ട് ആയതും നമ്മൾ സാക്ഷ്യം വഹിച്ചതാണ്. കരിക്കിന് അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എല്ലാവിധ ആശംസകളും.